ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ വൻതോതിൽ നശിപ്പിക്കാൻ ശേഷിയുള്ള ജൈവായുധം നിര്‍മ്മിച്ച് ലോകത്ത് അശാന്തി പരത്തിയ ചൈനയെ കുറ്റക്കാരായി പ്രഖ്യാപിക്കണം എന്നും ഐസിജെ ആവശ്യപ്പെടുന്നു.
ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ 50,000 ത്തിലധികം കൊറോണ ബാധിതര്‍ ഉണ്ടായിരുന്നു. മുവ്വായിരത്തോളം പേരാണ് അവിടെ മരിച്ചത്. എന്നാൽ ചൈനയുടെ കണക്കുകൾ പ്രകാരം രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
വൈറസ് ബാധമൂലം ലോകമെമ്പാടും ഇതുവരെ 2,800 പേരാണ് മരണപ്പെട്ടത്. അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും 81,700 പേരില്‍ വൈറസ് സ്ഥിരീകരിച്ചു.
പ്രസവിക്കുന്നതിനു തൊട്ടുമുമ്പ് കുഞ്ഞിന്റെ അമ്മയ്ക്ക് കൊറോണ പോസിറ്റീവ് ആയിരുന്നു. ഗർഭപാത്രത്തില്‍ വെച്ചാണോ, ജനന ശേഷമാണോ കുഞ്ഞിന് വൈറസ് ബാധയേറ്റതെന്ന് വ്യക്തമല്ല.